ന്യൂഡൽഹി: വളർച്ചയുടെയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അനുദിനം വളരുകയാണെന്നും ആഗോള തലത്തിൽ ശ്രദ്ധകേന്ദ്രമാവുകയാണ് രാഷ്‌ട്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഎംഎഫ് 2024-ൽ 6.3 ശതമാനം വളർച്ചാനിരക്ക് പ്രവചിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള വളർച്ചാ നിരക്ക് മൂന്ന് ശതമാനമായി കുറയും എന്ന പ്രവചനത്തിനിടെയാണ് ഇന്ത്യ കുതിക്കുമെന്ന് വേൾഡ് ഇക്കോണമിക് ഔട്ട്‌ലുക്കിൽ പറയുന്നത്. ലോക സമ്പദ് വ്യവസ്ഥയിൽ തിളങ്ങുന്ന രാജ്യമാണ് ഇന്ത്യ. പൗരന്മാരുടെ ശക്തിയും നൈപുണ്യവും കൊണ്ടാണ് ഊർജസ്വലമായി നിലനിൽക്കുന്നത്. ജനങ്ങളാണ് വളർച്ചയ്‌ക്കുള്ള ഇന്ധനം. ആഗോളതലത്തിൽ തന്നെ രാജ്യം ശോഭിക്കുന്നു. വളർച്ചയും നവീകരണത്തിന്റെയും ശക്തികേന്ദ്രമാണ് ഭാരതം. സമൃദ്ധി നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കന്നതിനായുള്ള പരിശ്രമങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Powered by the strength and skills of our people, India is a global bright spot, a powerhouse of growth and innovation. We will continue to strengthen our journey towards a prosperous India, further boosting our reforms trajectory. https://t.co/CvHw4epjoZ
— Narendra Modi (@narendramodi) October 10, 2023
ഇന്ത്യയിലെ വളർച്ച 2023-ലും 2024-ലും 6.3 ശതമാനത്തിൽ ശക്തമായി തുടരുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. നടപ്പു സാമ്പത്തിക വർഷത്തിലും വരുന്ന വർഷത്തിലും ശക്തമായ വളർച്ചയുണ്ടാകുമെന്നാണ് ഐഎംഎഫ് പറയുന്നത്. ചൈനയുടെയും യൂറോപ്യൻ യൂണിയന്റെയും വളർച്ചാ നിരക്ക് താഴേക്ക് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.