ന്യൂഡൽഹി: ഭാരത വിരുദ്ധ പ്രസംഗം; അരുന്ധതി റോയിയെയും കശ്മീർ സർവകലാശാല പ്രഫസറായ ഷെയ്ക് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി. 2010-ലെ ഡൽഹിയിൽ നടന്ന സെമിനാറിനിടയിൽ നടത്തിയ ഇന്ത്യ വിരുദ്ധ പ്രസംഗത്തിന്റ പേരിലാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്. ആസാദി ദി ഒൺലി വേ എന്നതായിരുന്നു സെമിനാറിലെ വിഷയം. കശ്മീർ സ്വദേശിയായ സുശീൽ പണ്ഡിറ്റും പണ്ഡിറ്റുകളുടെ സംഘടനയായ റൂട്‌സ് കശ്മീരുമാണ് ഇരുവർക്കും എതിരെ പരാതി നൽകിയത്.
ഐപിസി സെക്ഷൻ 153 എ (പരസ്പര വിദ്വേഷം വളർത്തൽ), ഐപിസി സെക്ഷൻ 153 ബി (ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങൾ), 505 (പരസ്പര വിദ്വേഷം ),124(സെഡിഷൻ)196(1) (വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.കശ്മീരി വിഘടനവാദികളായ സെയ്ദ് അലി ഷാ ഗിലാനിയും സെയ്ദ് അബ്ദുൾ ഗിലാനിയുമാണ് കേസിലെ മറ്റു പ്രതികൾ ഇരുവരും മരണപ്പെട്ടതിനെ തുടർന്ന് കേസിൽ നിന്നും ഒഴിവാക്കി.
ഇതിന് മുൻപും അരുന്ധതി റോയ് നിരവധി രാജ്യവിരുദ്ധ സമീപനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഭാരതത്തെ ആണവ ശക്തിയാക്കിയ 1998-ലെ ആണവ പരീക്ഷണത്തിനെതിരെ അവർ നടത്തിയ പ്രസംഗം ഉൾപ്പടെ നിരവധി തവണ അവർ ഭാരതത്തിനെതിരായുള്ള സമീപനം എടുത്തിട്ടുണ്ട്.