അഹമ്മദാബാദ്: ലോകക്രിക്കറ്റിലെ എല്‍-ക്ലാസിക്കോ പോരാട്ടത്തില്‍ തകര്‍ന്ന് തരിപ്പണമായി പാകിസ്താന്‍. ഇന്ത്യക്ക് 192 റണ്‍സ് വിജയലക്ഷ്യം. ഒരുഘട്ടത്തില്‍ വലിയ സ്‌കോറിലേക്ക് കുതിച്ച പാകിസ്താനെ സിറാജും ബുംറയും ജഡേജയും പാണ്ഡ്യയും കുല്‍ദീപ് യാദവും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. ജസ്പ്രിത് ബുംറ ഏഴോവറിൽ 19 റണ്‍സ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് വീഴ്‌ത്തിയത്. ഇതോടെ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്താനുമായി.രണ്ടുവിക്കറ്റ് വീതം ഇന്ത്യൻ മദ്ധ്യഓവറുകളില്‍ ആഞ്ഞടിച്ചതോടെ പാകിസ്താന് മറുപടിയുണ്ടായിരുന്നില്ല.42.4 ഓവറില്‍ എല്ലാവരും പുറത്തായി വലിയൊരു നാണക്കേടിലേക്കാണ് പാക് സംഘം വീണത്.155-3 എന്ന നിലൽ നിന്ന 191-10 എന്ന നിലയിലേക്ക് കൂപ്പ് കുത്തിയത്.
ഒമ്പത് റണ്‍സിനിടെ നാല് വിക്കറ്റ് പിഴുതാണ് ഇന്ത്യ പാകിസ്താനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.തേര്‍ഡ് മാനില്‍ കളിക്കാന്‍ ശ്രമിച്ച ബാബറിന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയാണ് സിറാജ് നിര്‍ണായക കൂട്ടുകെട്ട് പൊളിച്ചത്. 83 റൺസാണ് ബാബറും-റിസ്വാനും ചേർന്ന് പടുത്തുയർത്തിയത്.
58 പന്തില്‍ ഏഴ് ബൗണ്ടറിയോടെ 50 റണ്‍സെടുത്താണ് ബാബര്‍ മടങ്ങിയത് ഇത്തവണത്തെ ലോകകപ്പിലെ ആദ്യ അര്‍ദ്ധ ശതകമായിരുന്നു ഇത്. തൊട്ടു പിന്നാലെ സൗദ് ഷക്കീലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് നാലാം വിക്കറ്റും സമ്മാനിച്ചു. 6 റണ്‍സായിരുന്നു സൗദ് ഷക്കീലിന്റെ സമ്പാദ്യം. അതേ ഓവറില്‍ തന്നെ ഇഫ്തിഖര്‍ അഹമ്മദിന്റെ കുറ്റി തെറിപ്പിച്ച് യാദവ് പാകിസ്താനെ ഒരു തകര്‍ച്ചയിലേക്കും തള്ളിയിട്ടു.
154 ന് രണ്ടെന്ന നിലയില്‍ നിന്ന് 171-7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു പാകിസ്താന്‍. 34 ഓവര്‍ പൂര്‍ത്തിയാകുമ്പാേള്‍ ഇന്ത്യ മത്സരത്തിന്റെ പിടിമുറുക്കി. ക്യാപ്റ്റന്‍ രോഹിത് ബുംറയെ തിരികെ വിളിച്ചപ്പോള്‍. റിസ്വാന്റെ ഓഫ് സ്റ്റമ്പ് പിഴുതാണ് ബുംറ ക്യാപ്റ്റന്റെ പ്രതീക്ഷ കാത്തത്. 49 റണ്‍സിനായിരുന്നു റിസ്വാന്‍ കൂടാരം കയറിയത്. ഷദാബ് ഖാനെയും ബൗള്‍ഡാക്കി ഏഴാം വിക്കറ്റും ബുംറ സമ്മാനിച്ചു.അഞ്ചു പന്തില്‍ രണ്ടു റണ്‍സുമായാണ് ഷദാബ് മടങ്ങിയത്.
24 പന്തില്‍ 20 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖിനെ മുഹമ്മജ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇമാം ഉള്‍ ഹഖിനെ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിച്ചാണ് ഹാര്‍ദിക് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്.