ഹൈദരാബാദ്: നെതന്യൂഹു ചെകുത്താനെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇസ്രായേലികൾ കയ്യേറ്റക്കാരാണെന്നും ഗാസ നിവാസികളെ ലോകം കേൾക്കുന്നില്ലെന്നും ഒവൈസി വിമർശിച്ചു. ഹൈദരാബാദിൽ സംഘടിപ്പിച്ച പാലസ്തീൻ അനുകൂല സമ്മേളനത്തിൽ സംസാരിക്കുകയായിന്നു എഐഎംഐഎം അദ്ധ്യക്ഷൻ.
കഴിഞ്ഞ 70 വർഷമായി ഇസ്രായേലികൾ പ്രദേശം കൈയടക്കിവെച്ചിരിക്കുന്നു. ആകെ ജനസംഖ്യയിൽ 10 ലക്ഷത്തിലധികം ജനങ്ങൾ ഭവനരഹിതരായി. ചെകുത്താനാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഗാസയിലെ ജനങ്ങളെ ലോകം കേൾക്കുന്നില്ല. അവിടെ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിക്കുന്നുപോലുമില്ല. ഒവൈസി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീൻ ജനതയ്‌ക്ക് ഐകദാർഢ്യം പ്രഖ്യാപിക്കണമെന്നും ഇന്ത്യ അവരെ സഹായിക്കണമെന്നും ഒവൈസി പറഞ്ഞു. പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗി ആദിത്യനാഥിനെയും അദ്ദേഹം വിമർശിച്ചു.