ഭോപാൽ: കോൺഗ്രസ് തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ സീറ്റ് വിഭജനത്തിലെ അനശ്ചിതത്വം തുറന്നുപറയുകയായിരുന്നു അദ്ദേഹം. മദ്ധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് സീറ്റുകൾ നൽകാൻ താത്പ്പര്യമെങ്കിൽ അത് നേരത്തെ പറയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുവെയാണ് അഖിലേഷിന്റെ വിമർശനം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് പ്രതിപക്ഷം ഇൻഡി മുന്നണി രൂപീകരിച്ചതെന്ന് തനിക്കറിയാം എന്നാൽ ഇങ്ങനെ പെരുമാറിയാൽ പിന്നെ എങ്ങനെ കോൺഗ്രസിനെ വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മദ്ധ്യപ്രദേശിൽ ഇപ്പോൾ എസ്.പി സ്വന്തം സീറ്റുകളിൽ മാത്രമാണ് മത്സരിക്കുന്നതെന്നും, ബിജെപിക്കെതിരെ ഇത്തരത്തിൽ ലക്ഷ്യമില്ലാതെ ആശയക്കുഴപ്പത്തോടെ പോരാടുകയാണെങ്കിൽ വിജയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ ഒരുമിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സീറ്റ് വിഭജനത്തിൽ സമവാക്യമുണ്ടാക്കാൻ മുന്നണിക്ക് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ കനത്ത പ്രതിസന്ധി നേരിടുകയാണ് മുന്നണി. സമവാക്യങ്ങളിൽ വലിയ അസംതൃപ്തിയാണ് പല പാർട്ടികൾക്കും ഉള്ളത്. എന്നാൽ എസ്.പി അത് പ്രകടിപ്പിക്കുകയായിരുന്നു.