കൊച്ചി: വിദ്യാരംഭം ചടങ്ങിൽ കുറയ്‌ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂർണ്ണമായും രക്ഷാകർത്താക്കൾക്ക് തീരുമാനിക്കാമെന്ന് കേരളം ഹൈക്കോടതി ഉത്തരവ്. രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്ന ആദ്യാക്ഷര മന്ത്ര പ്രകാരമേ വിദ്യാരംഭം നടത്താവൂ എന്നും മട്ടന്നൂർ നഗരസഭാ ലൈബ്രറി കമ്മിറ്റി അധികൃതർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
വിദ്യാരംഭ ചടങ്ങുമായി ബന്ധപ്പെട്ട് പലതരം മന്ത്രങ്ങൾ ചേർത്ത് മട്ടന്നൂർ നഗര സഭാ ലൈബ്രറി കമ്മിറ്റി നോട്ടീസ് ഇറക്കിയിരുന്നു.ഇങ്ങിനെ വിദ്യാരംഭം സംഘടിപ്പിക്കുന്നതിന് രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് മട്ടന്നൂർ നഗരസഭാ ലൈബ്രറി കമ്മിറ്റി നൽകിയ നോട്ടീസിനെക്കുറിച്ചായിരുന്നു കേസ്. ഇംഗ്ലീഷ്, മലയാളം അക്ഷരമാലകൾക്ക് പുറമെ ‘ഹരി ശ്രീ ഗണപതയേ നമഃ’, ‘അല്ലാഹു അക്ബർ’, ‘യേശുവിനെ സ്തുതിക്കുക’, ‘അമ്മ, അച്ചൻ’ എന്നീ വാക്കുകൾ പ്രസ്തുത വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്തിരുന്നതാണ് ഹരജിക്കാരന്റെ പരാതിക്കാധാരം . കുട്ടികളെ അവരുടെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായി മേൽപ്പറഞ്ഞ പ്രാർത്ഥനകൾ ചൊല്ലാനും എഴുതാനും നിർബന്ധിക്കുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
വിദ്യാരംഭം ചടങ്ങിൽ കുട്ടികൾ ആദ്യം എഴുതുകയോ ചൊല്ലുകയോ ചെയ്യേണ്ട പദങ്ങൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
തങ്ങളുടെ മതവിശ്വാസത്തെയോ തത്ത്വചിന്തയെയോ അവഹേളിക്കുന്ന തരത്തിൽ ഒരു പ്രത്യേക പ്രാർത്ഥനയും ചൊല്ലാനോ എഴുതാനോ ഏതെങ്കിലും കുട്ടിയെ നിർബന്ധിക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.പരിപാടിയിൽ പങ്കെടുക്കുന്ന ഒരു കുട്ടിയെയും അവരുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും പ്രാർത്ഥന ചൊല്ലുന്നതിനോ എഴുതുന്നതിനോ നിർബന്ധിക്കില്ലെന്ന പ്രതികളുടെ മൊഴികൾ കോടതി രേഖപ്പെടുത്തി.
പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് അറിവിന്റെ തുടക്കത്തിനാണെന്നും മാതാപിതാക്കളുടെ തിരഞ്ഞെടുപ്പിന് വിരുദ്ധമായി ഏതെങ്കിലും പ്രാർത്ഥന എഴുതാനോ വായിക്കാനോ കുട്ടികളെ നിർബന്ധിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.പങ്കാളികളുടെ പൂർണ്ണ ഇച്ഛാശക്തിയോടെ ഒരു നിയമലംഘനവും കൂടാതെ,പരിപാടി നടക്കുന്നിടത്തോളം കാലം, ഒരു തരത്തിലും കോടതി ഇടപെടേണ്ടതുണ്ടെന്ന് കരുതുന്നില്ല,” കോടതി പറഞ്ഞു .