ബെംഗളൂരുവിൽ നിന്ന് 52 ​​കിലോമീറ്റർ ദൂരം; കനക്പുരയെ ബെംഗളുരുവില്‍ ചേര്‍ക്കാൻ ഡി കെ ശിവകുമാറിന്റെ ഗൂഢശ്രമം; ആസ്തി ഇരട്ടിപ്പിക്കാനും ബിനാമി സ്വത്ത് വെളുപ്പിക്കാനുമുള്ള പദ്ധതിയെ പൊളിച്ചുകാട്ടി കർണ്ണാടക പ്രതിപക്ഷം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളൂരുവിൽ നിന്ന് 52 ​​കിലോമീറ്റർ ദൂരം; കനക്പുരയെ ബെംഗളുരുവില്‍ ചേര്‍ക്കാൻ ഡി കെ ശിവകുമാറിന്റെ ഗൂഢശ്രമം; ആസ്തി ഇരട്ടിപ്പിക്കാനും ബിനാമി സ്വത്ത് വെളുപ്പിക്കാനുമുള്ള പദ്ധതിയെ പൊളിച്ചുകാട്ടി കർണ്ണാടക പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 03:28 pm IST
FacebookTwitterWhatsAppTelegram

ബെംഗളുരു: കനക്‌പുര താലൂക്കിനെ ബെംഗളുരുവിനോട് ചേര്‍ക്കാനുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കം കന്നഡ രാഷ്‌ട്രീയത്തിൽ കത്തിപ്പടരുന്നു. ബെംഗളുരുവിന്റെ അയൽ ജില്ലയായ രാമനഗര ജില്ലയുടെ ഭാഗമാണ് കനക്പുര. ഡി കെ ശിവകുമാറാണ് ഇവിടുത്തെ എം എൽ എ. ബെംഗളൂരുവിൽ നിന്ന് 52 ​​കിലോമീറ്ററും രാമനഗരയിൽ നിന്ന് 25 കിലോമീറ്ററുമാണ് കനകപുരയിലേക്കുള്ള ദൂരം.
എന്നാൽ ഈ ഭാഗത്തെ ബെംഗളുരു കോർപറേഷനിൽ ലയിപ്പിക്കാനാണ് ഡി കെ ശിവകുമാറിന്റെ നീക്കം.

കനക്‌പുര നിയമസഭാ മണ്ഡലത്തിലെ എം എൽ എ ആയ ശിവകുമാറിന്റെ കൃഷിയിടങ്ങളും റിസോര്‍ട്ടുകളും ഉള്‍പ്പടെയുള്ള നിരവധി വസ്തുക്കൾ ഈ പ്രദേശത്താണ് ഉള്ളത്. ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷ് എംപിക്കും പ്രദേശത്ത് സ്വത്തുവകകള്‍ ഉണ്ട്. ഇരുവരുടെയും ബിനാമി സ്വത്തുക്കളും ഇവിടെയുണ്ട് എന്നാണ് പ്രതിപക്ഷ ആരോപണം.
ചൊവ്വാഴ്ച കനകപുര താലൂക്കിലെ ശിവനഹള്ളിയിൽ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കവേ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നടത്തിയ പ്രസംഗമാണ് വിവാദത്തിന്റെ തുടക്കം

”“നിങ്ങളുടെ ഭൂമി ബെംഗളൂരുവിൽ നിന്നുള്ളവർക്ക് വിൽക്കരുത്. കനകപുര വളരും. എനിക് നിങ്ങളുടെ കീശയില്‍ പണം ഇട്ടുതരാന്‍ കഴിയില്ല. പക്ഷെ നിങ്ങളുടെ വസ്തുവകകളുടേ മൂല്യം വര്‍ധിപ്പിക്കാനുള്ള അധികാരമുണ്ട് . മനസ്സില്‍ വച്ചോളൂ നിങ്ങള്‍ ബെംഗളൂരുവിന്റെ ഭാഗമാകാന്‍ പോകുകയാണ് . നിങ്ങളുടെ ഭൂമിക്കു ചതുരശ്ര അടി വിസ്തീര്‍ണ കണക്കില്‍ മൂല്യം ലഭിക്കും,” എന്നായിരുന്നു ശിവകുമാറിന്റെ വാക്കുകൾ.“കനകപുര നിവാസികൾ ബംഗളൂരു ജില്ലയിൽ പെട്ടവരാണെന്നും രാമനഗര ജില്ലയല്ലെന്നും നിങ്ങൾ ഓർക്കണം. ഭാവിയിൽ, ഗ്രാമങ്ങൾ ബെംഗളൂരുവിന്റെ ഭാഗമാകും, ഭൂമിയുടെ മൂല്യം ചതുരശ്ര അടി അടിസ്ഥാനമാക്കി കണക്കാക്കും. നിങ്ങളുടെ സ്വത്തുക്കളുടെ മൂല്യം 10 ​​മടങ്ങ് വർധിപ്പിക്കാൻ ദൈവം എനിക്ക് ശക്തി നൽകി, ” ശിവകുമാർ തുടർന്ന് പറഞ്ഞു.

അത് കൂടാതെ രാമനഗരയ്‌ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് കനകപുരയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ ഇതിനെതിരെ ബിജെപിയും ജനതാദൾ സെകുലർ നേതൃത്വവും രംഗത്തിറങ്ങി. “ആളുകൾ അവരുടെ ആവശ്യങ്ങൾക്കായി 52 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവിലേക്ക് പോകണോ”? എന്ന് എച്ച് ഡി കുമാരസ്വാമി ചോദിച്ചു. “കനകപുര രാമനഗര ജില്ലയിൽ തന്നെ തുടരണമെന്നും ഭാവിയിൽ കനകപുര ബെംഗളൂരുവിൽ ചേരുമെന്ന പ്രചാരണം ബിനാമിയായി കൈയേറിയ അനധികൃത സ്വത്തുക്കൾ നിയമവിധേയമാക്കാൻ മാത്രമാണെന്നും” കുമാരസ്വാമി പ്രതികരിച്ചു . “അയാളുടെ പുതിയ നാടകത്തിന്റെ ഒരേയൊരു കാരണം തന്റെവസ്തുവകകളുടെ മൂല്യം വർദ്ധിപ്പിക്കുക എന്നതാണ്.” കനകപുര രാമനഗരയുടേതല്ലെന്ന് പറഞ്ഞ് അദ്ദേഹം രാമനഗര ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും” കുമാരസ്വാമി പറഞ്ഞു.. രാമനഗര ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ജനതാദളിന് (സെക്കുലർ) ശക്തമായ അടിത്തറയുണ്ട്. കുമാരസ്വാമി ചന്നപട്ടണ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ, ശിവകുമാർ പ്രതിനിധീകരിക്കുന്നത് കനകപുര നിയമസഭാ മണ്ഡലത്തെയാണ് – രണ്ടും രാമനഗര ജില്ലയിലാണ്.

ബെംഗളൂരു നഗരവികസന വകുപ്പ് കൈകാര്യം ചെയ്യുന്നത് ഡി കെ ശിവകുമാറാണ്. 2007ല്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിയുന്ന സമയത്തായിരുന്നു കനക്‌പുര, ചന്നപട്ടണ, രാമനഗര, മാഗധി താലൂക്കുകള്‍ ഉള്‍പ്പെടുത്തി രാമനഗര ജില്ല രൂപീകരിച്ചത്. ബി ജെ പി ജനറല്‍ സെക്രട്ടറി എന്‍ രവികുമാര്‍ കനക്‌പുരയെ എന്ത് വിലകൊടുത്തും രാമനഗര ജില്ലയില്‍ നിലനിര്‍ത്തുമെന്നു പ്രസ്താവിച്ചു.

Tags: dk shivakumarbengaluruKanakapura
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies