കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് പോളി ടെക്നിക് കോളേജിൽ മൂന്ന് ദിവസം പഠിപ്പ് മുടക്കി എസ്എഫ്ഐ പ്രവർത്തകർ. എബിവിപി പ്രവർത്തകയെ മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ സസ്പെൻഡ് ചെയ്ത മൂന്ന് എസ്എഫ്ഐ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ മൂന്ന് ദിവസമായി തുടർച്ചയായി പ്രതിഷേധിക്കുന്നത്.
എബിവിപി മെമ്പർഷിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥിനിയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ടത്. തുടർന്ന് വിദ്യാർത്ഥിനി കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. നടപടി വൈകിയതോടെ എസ്പിയ്ക്കും പരാതി നൽകി.
സംഭവത്തിൽ കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ നേരിൽ കണ്ട് വിദ്യാർത്ഥിനി പരാതി നൽകിയിരുന്നു. തുടർന്നാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. പുറത്ത് നിന്നുള്ള എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ കയറി വിദ്യാർത്ഥിനികളെ റാഗ് ചെയ്യാറുണ്ടെന്ന് വിദ്യാർത്ഥിനി പ്രതികരിച്ചിരുന്നു.