ദിസ്പൂർ: അസാമിൽ രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഗോത്രവർഗ ക്ഷേത്രം ആക്രമികൾ അഗ്നിക്കിരയാക്കി. കരിംഗഞ്ചിലെ രതാബാരി പ്രദേശത്തെ ഏക ക്ഷത്രം നശിപ്പിച്ചത് സ്ഥലത്ത് സംഘർഷം ആളിക്കത്തിച്ചു. രതാബാരിയിൽ സ്ഥിതി ചെയ്യുന്ന വിദൂര ആദിവാസി ഗ്രാമമായ ദമസ്രയിലാണ് സംഭവം.
രാത്രിയുടെ മറവിലാണ്, പുരാതന ക്ഷേത്രത്തിന് അക്രമികൾ തീയിട്ടത്. 1800 കളുടെ തുടക്കത്ത രാം ബർമാൻ എന്ന ഗോത്രവർഗ നേതാവാണ് ഗ്രാമത്തിൽ ക്ഷേത്രം സ്ഥാപിച്ചത്. ശിവപാർവ്വതിയുടെയും ലക്ഷ്മി നാരായണന്റെയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച പുണ്യസ്ഥലം ആദിവാസികളുടെ പ്രധാന ആരാധനാലയമാണ്.
ഗോത്രവർഗ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ അക്രമികൾ ബോധപൂർവം ക്ഷേത്രത്തിന് തീയിട്ടെന്നും കുറ്റവാളികളെ ഉചിതമായ ഉടൻ പിടികൂടണമെന്നും അസ്വസ്ഥരായ ഗ്രാമവാസികൾ ആവശ്യപ്പെട്ടു. ജില്ലാ കമ്മീഷണറും പോലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. പ്രദേശത്ത് ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകളായി വനംവകുപ്പിന്റെ അനുമതിയോടെയാണ് ആദിവാസികൾ ഗ്രാമത്തിൽ താമസിക്കുന്നത്. എന്നാൽ സമീപ കാലത്ത് ഇസ്ലാമിസ്റ്റുകൾ ബലമായി ഭൂമിയിൽ അവകാശവാദം ഉന്നയിക്കാൻ ശ്രമം നടത്തുന്നുണ്ട്. ജില്ലാ ഭരണകൂടം ഒഴിപ്പിച്ചതിന് ശേഷവും അവർ വനത്തിന്റെ മറ്റ് ഭാഗങ്ങൾ കയ്യേറുകയാണ്. ഗോത്രവർഗക്കാരുമായി ഇവർ നിരന്തം സംഘർഷത്തിൽ ഏർപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ ഒഴിപ്പിച്ചതിന്റെ പ്രതികാരമായാണ് ഇവർ ക്ഷേത്രം അഗ്നിക്കിരയാക്കിയതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.