ജയ്പൂർ: രാജസ്ഥാനിൽ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സബ് ഇൻസ്‌പെക്‌ടർ അറസ്റ്റിൽ. ദൗസ ജില്ലയിലെ ലാൽസോട്ട് പ്രദേശത്താണ് കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. സബ് ഇൻസ്‌പെക്ടറായ ഭൂപേന്ദ്ര സിംഗ് ക പെൺകുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയായ പോലീസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിനെതിരെ പ്രദേശത്ത് ജനരോഷം ശക്തമാണ്. പോലീസിനെതിരെ മുദ്രാവാക്യവുമായി രാഹുവാസ് പോലീസ് സ്‌റ്റേഷൻ പ്രദേശവാസികൾ ഉപരോധിച്ചു.
പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തെ ബിജെപി എംപി കിരോഡി ലാൽ മീണ സന്ദർശിച്ചു. കൊച്ചു പെൺകുട്ടിയെ ഒരു പോലീസുകാരൻ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജനങ്ങൾക്കിടയിൽ കടുത്ത രോഷമുണ്ട്. ദളിത് കുടുംബത്തിൽ നിന്നുള്ള കുട്ടിക്ക് നീതി ലഭിക്കാൻ ആവശ്യമായ എല്ലാം സഹായവും നൽകും അദ്ദേഹം വ്യക്തമാക്കി.
അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് ഇടയാക്കുന്നത്. സ്വേച്ഛാധിപതികളെ പോലെയാണ് പോലീസ് പെരുമാറുന്നത്. പ്രതിയായ ഭൂപേന്ദ്ര സിംഗിനെ ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടണം. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സാധ്യമായ സഹായം നൽകുമെന്നും ലാൽ മീണ കൂട്ടിച്ചേർത്തു.