കണ്ണൂർ: തലശ്ശേരിയിൽ ബസ് ഡ്രെെവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ന്യൂ മാഹി പോലീസ് കേസെടുത്തത്. ബസ് ഡ്രൈവർ ജീജിത് ആണ് മരിച്ചത്. തലശ്ശേരിയിൽ കാൽനടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം മര്‍ദ്ദിച്ചിരുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്ത് വന്നത്. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചത്.
ദേശീയപാതയിൽ പെട്ടിപ്പാലത്താണ് അപകടമുണ്ടായത്. കാൽനടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം പിന്തുടർന്ന് മര്‍ദ്ദിക്കുന്നത് കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ജീജിത്ത് ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. ജീജിത്തിനെയും ആൾക്കൂട്ടം മർദിച്ചെന്നാണ് ബന്ധു പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ബസിലെ കണ്ടക്ടറെ ആൾക്കൂട്ടം ഓടിക്കുന്നതും അടിക്കുന്നതും കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. മുനീറെന്ന കാൽനടയാത്രക്കാരൻ ബസിടിച്ച് വീണതിന് പിന്നാലെ ജീജിത് ഇറങ്ങിയോടി. ഇതിനിടെ ട്രെയിൻ തട്ടി ബസ് ജിജിത്ത് മരിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് ന്യൂമാഹി പോലീസ് കേസെടുത്തിരിക്കുന്നത്.