ഹമാസ് ബന്ദികളാക്കിയവരിൽ ഒൻപത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. തെക്കൻ ഇസ്രായേസലിലെ കിബ്ബൂട്ട്സ് എന്ന പ്രദേശത്ത് യാർഡൻ-ഷിരി ദമ്പതികളുടെ മകൻ കെഫീർ ബിബാസ് എന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഹമാസിന്റെ കൈവശമുള്ള 32 കുട്ടികൾ ഉൾപ്പെടെ 240 ബന്ദികളിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കെഫീർ.
കുഞ്ഞിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് കുടുംബം വ്യക്തമാക്കി. ഹമാസ് ഭീകരർ ഇരച്ച് കയറി ആക്രമണം നടത്തിയ ഒക്ടോബർ ഏഴിന് കെഫീറിന്റെ മാതാപിതാക്കളും മറ്റ് രണ്ട് മക്കളെയും ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. ഷിരിയുടെ മാതാപിതാക്കളെ ഹമാസ് ചുട്ടുക്കൊന്നതായി യാർഡന്റെ പിതാവ് പറഞ്ഞു.
ഗാസയിലെ ആശുപത്രിയിലാണ് ബന്ദിക്കളാക്കിയവരെ പാർപ്പിരിച്ചിരിക്കുന്നതെന്ന സൂചന ലഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ക്യാൻസർ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന് ആശുപത്രിയുടെ ബേസ്മെൻ്റിലാണ് ഹമാസിന്റെ രഹസ്യ കേന്ദ്രമുള്ളതെന്നാണ് റിപ്പോർട്ട്. ഇതിന്റെ സൂചന നൽകുന്ന വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.















