കൊച്ചി: നിലയ്‌ക്കൽ-പമ്പ കെഎസ്ആർടിസി സർവീസിൽ കണ്ടക്ടറെ ഉൾപ്പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. ഈ വർഷത്തെ മണ്ഡലകാലവും മകരവിളക്കും അടുത്തതോടെയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കഴിഞ്ഞ വർഷം വരെ കണ്ടക്ടർ ഇല്ലാത്തതിനാൽ യാത്രക്കാർ ക്യൂ നിന്ന് ടിക്കറ്റ് എടുക്കേണ്ട സ്ഥിതിയായിരുന്നു. ഇത് തിക്കിനും തിരക്കിനും കാരണമായെന്നും അത് ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
കൂടാതെ പമ്പ ത്രിവേണി ജംഗ്ഷനിൽ ബസ് ഷെൽട്ടർ നിർമ്മിക്കുക. നിലയ്‌ക്കൽ മുതൽ പമ്പ വരെ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന കുഴികൾ എത്രയും വേഗം നികത്തുക എന്നിവയും ഉത്തരവിൽ പറയുന്നു.