മുംബൈ: ലോകകപ്പ് സെമിയിയുടെ ചൂടില്‍ റെക്കോര്‍ഡ് മഴ പെയ്യിച്ച് കിംഗ് കോലി. ഏകദിന കരിയറിലെ 72-ാം അര്‍ദ്ധശതകം നേടിയ കോലി ഇന്നത്തെ മത്സരക്കില്‍ ഒരുപിടി റെക്കോര്‍ഡുകളാണ് തകര്‍ത്തത്. സിംഗിള്‍ ലോകകപ്പ് എഡിഷനില്‍ റണ്‍നേട്ടം 600 കടന്ന കോലി ഏകദിന റണ്‍വേട്ടയില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗിനെ മറികടന്ന് മൂന്നാം സ്ഥാനത്തായി.
18,426 റണ്‍സുമായി സച്ചിനും 14,234 റണ്‍സുമായി ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുമാണ് ഇനി വിരാടിന് മുന്നിലുള്ളത്. നിലവില്‍ 13,700 റണ്‍സ് കടന്ന കോലി ഇപ്പോഴും ബാറ്റിംഗ് തുടരുകയാണ്. 69 റണ്‍സുമായി ക്രീസിലുള്ള താരം 83 റണ്‍സ് നേടിയാല്‍ ലോകകപ്പിലെ സച്ചിന്റെ റെക്കോര്‍ഡും മറികടക്കാനാകും. 279 ഇന്നിംഗ്സിൽ നിന്നാണ് കോലിയുടെ നേട്ടം.