ഗാസ : പാലസ്തീനിലെ സാബ്ര മസ്ജിദ് വ്യോമാക്രമണത്തിൽ തകർന്നു . പള്ളിയിൽ അഭയം തേടിയ 50 ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് സൂചന . ഗസ്സ മുനമ്പിന്റെ മധ്യഭാഗത്തുള്ള സാബ്ര പരിസരത്താണ് മസ്ജിദ് .
ബുധനാഴ്ച വൈകുന്നേരമാണ് പള്ളിയിൽ ഒളിവിൽ കഴിഞ്ഞ ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടന്നത് . ഇതുവരെ ഭീകരർ അഭയം തേടിയ 60 ഓളം മസ്ജിദുകളാണ് പാലസ്തീനിൽ തകർന്നത് . നേരത്തേ ഹമാസ് ഭീകരർ ആശുപത്രികൾ കേന്ദ്രീകരിച്ച് ആയുധശേഖരണം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ ടെലികമ്മ്യൂണിക്കേഷൻ ടവറുകളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.മധ്യ ഗസ്സയിലെ പെട്രോൾ പമ്പിന് നേരെയും ഖാൻ യൂനിസിലെ പള്ളിക്ക് നേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു . ഈ ഭാഗങ്ങൾ ഹമാസ് ഭീകരർ താവളമാക്കിയതായി വ്യക്തമായ റിപ്പോർട്ടുകൾ ലഭിച്ചതായും ഇസ്രായേൽ അറിയിച്ചു.ഹമാസ് തലവൻ ഇസ്മാഈൽ ഹനിയയുടെ ഗസ്സയിലെ വീടും ഇസ്രായേൽ തകർത്തു.