കണ്ണൂർ: നീന്തൽ പഠിപ്പിക്കാമെന്ന വ്യാജേന ആൺകുട്ടികളെ പീഡിപ്പിച്ച പ്രതിക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 80-കാരനായ നീർവേലി ഇടയിൽപ്പീടിക ഹൗസിൽ മൊയ്തൂട്ടി വമ്പനെയാണ് തലശ്ശേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു.
നീന്തൽ പഠിപ്പിക്കാമെന്ന വ്യാജേന പന്ത്രണ്ടും പതിനാലും വയസ്സുള്ള ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയത്.
പീഡിപ്പിച്ചെന്നാണ് കേസ്. 12 വയസ്സുകാരനെ വീട്ടിലും നീർവേലി പുഴക്കടവിലും വണ്ണാത്തിപ്പാറയിലും വെച്ച് പീഡിപ്പിച്ചതിന് വിവിധ വകുപ്പുകളിലായി 13 വർഷം കഠിനതടവിനും 75,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒൻപത് മാസം കൂടി തടവനുഭവിക്കണം. 2018 ജൂൺ ഒൻപതുമുതലാണ് പീഡിപ്പിച്ചത്.
നീർവേലി പുഴക്കരയിൽ പതിനാലുകാരനെ പീഡിപ്പിച്ചതിന് മൂന്നുവർഷം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവനുഭവിക്കണം. 2018 മേയ് മുതലാണ് പീഡനം നടന്നത്.