ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിൽ പിച്ചിലെ ഭാഗ്യം ആർക്കൊപ്പമായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. ലോകകപ്പിൽ ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം 300നു മുകളിൽ സ്‌കോർ നേടിയിട്ടില്ല. ഉയർന്ന സ്‌കോർ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 286 റൺസാണ്. ലോകകപ്പിൽ ഈ പിച്ചിലെ ശരാശരി സ്‌കോർ 251 ആണ്. നാലിൽ മൂന്ന് കളിയിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചപ്പോൾ ചേസ് ചെയ്ത് ജയിച്ചതും ഓസ്‌ട്രേലിയയാണ്.
പേസിനെ പിന്തുണയ്‌ക്കുന്ന പിച്ചിൽ 58 വിക്കറ്റുകളാണ് വീണത്. 35 വിക്കറ്റുകൾ പേസർമാരും 22 വിക്കറ്റുകൾ സ്പിന്നർമാരും നേടി. സ്പിന്നർമാർ നേടിയ വിക്കറ്റുകളിൽ 14ഉം ആദ്യ ഇന്നിംഗ്‌സിലാണ്. ഒരു പരിധി വരെ പിച്ച് ബാറ്റർമാരെയും പിന്തുണയ്‌ക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടന്നത് ഇതേ സ്റ്റേഡിയത്തിലായിരുന്നു. അന്നത്തെ മത്സരത്തിൽ ഉപയോഗിച്ച അതേ പിച്ചിലാകും ഇന്ത്യ-ഓസ്‌ട്രേലിയ മത്സരവും നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 191 റൺസിന് പുറത്തായപ്പോൾ, ഇന്ത്യ വെറും 30.3 ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.