പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ആന്ധ്രാ സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ മൂന്നുപേർക്ക് നിസാര പരുക്കുകൾ സംഭവിച്ചു. ഇവരെ പെരുനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ളാഹയ്‌ക്കും പുതുക്കടയ്‌ക്കും ഇടയിൽവച്ച് ഇന്ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറ് നടന്നിരുന്നു. അത്തിക്കയത്തു
വച്ചായിരുന്നു സംഭവം. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസിന് നേരെയായിരുന്നു കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞതെന്നാണ് വിവരം. ബസ് തടഞ്ഞു നിർത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. യാത്രക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. കല്ലെറിഞ്ഞവർക്കായി തിരച്ചിൽ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.