തിരുവനന്തപുരം: ആറളം പഞ്ചായത്തിലെ വീർപ്പാട് നിവാസികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ കുടിയൊഴിപ്പിക്കുന്നു. നവംബർ 17-നാണ് റവന്യൂ അധികാരികൾ പ്രദേശത്ത് സർവേ കല്ലിട്ടത്. വീർപ്പാട് പ്രദേശങ്ങളിലെ 45 ഓളം കുടുംബങ്ങൾ ആണ് കുടിയിറക്കൽ ഭീഷണി നേരിടുന്നത്. സംഭവത്തിന് പിന്നാലെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.
നവകേരള സദസുമായി നാട് കാണാനിറങ്ങിയ മുഖ്യമന്ത്രിക്ക് പരിഹരിക്കാൻ സ്വന്തം ജില്ലയിലെ പ്രശനമിതായെന്നും അഞ്ചര ഏക്കർ നഷ്ടപ്പെട്ട് വഴിയാധാരമാകാൻ പോകുന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും എന്ത് നിലപാടാണ് സ്വീകരിക്കാനുള്ളതെന്നും വാചസ്പതി ചോദിച്ചു. വീടുകളിൽ റവന്യൂ അധികാരികൾ സ്ഥാപിച്ച സർവേ കല്ലുകളും വീഡിയോയിൽ കാണിക്കുന്നുണ്ട്.
നവകേരള സദസുമായി നാട് കാണാനിറങ്ങിയ മുഖ്യമന്ത്രിക്ക് പരിഹരിക്കാൻ സ്വന്തം ജില്ലയില്ലെ പ്രശ്‌നമിതാ… ആറളം പഞ്ചായത്തിലെ വീർപ്പാട് നിവാസികളുടെ ആശങ്ക പരിഹരിക്കാൻ കഴിയുമോ… ഏതോ സർവെയുടെ പേരിൽ അമ്പതോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. കോട്ടയം രാജാവിന്റെ കാലത്ത് മലയാളർ എന്ന സമൂഹത്തിന് വേണ്ടി രാജാവ് പട്ടയം കൽപ്പിച്ച് നൽകിയ ഭൂമിയാണിതെന്നും സന്ദീപ് വാചസ്പതി വീഡിയോയിൽ പറയുന്നു.