കൊല്ലത്ത് കടലിനടിയില്‍ ഇന്ധനം ഇല്ലെങ്കിലും അവസാന നിമിഷം വരെയും ഉണ്ടെന്ന് പറയുമെന്ന് നടൻ മുകേഷ്. ഇന്ധന സാന്നിദ്ധ്യമുണ്ടെങ്കില്‍ കൊല്ലത്തിന്റെയും കേരളത്തിന്റെയും മുഖച്ഛായ മാറുമെന്നുള്ളതാണ് കാരണമാണെന്നും മുകേഷ് പറഞ്ഞു. ഗവേഷണം അല്ലെങ്കില്‍ പര്യവേഷണം നടത്തുന്നുണ്ടെന്ന് ഉള്ളത് സത്യമാണെന്നും മുകേഷ് വ്യക്തമാക്കി. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
മുമ്പ് കൊല്ലത്ത് കടലിനടിയില്‍ ഇന്ധന സാന്നിധ്യമെന്ന സൂചനയെന്ന് പറഞ്ഞ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അഭിമുഖത്തിനിടിയൽ അവതാരക ചോദിച്ചിരുന്നു. തുടർന്നാണ് കൊല്ലത്ത് കടലിനടിയിലെ ഇന്ധനത്തെക്കുറിച്ച് മുകേഷ് പറഞ്ഞത്.
‘കടലിനടിയിൽ ഇന്ധനം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവസാന നിമിഷം വരെ ഉണ്ടെന്നേ ഞങ്ങള് പറയുകയുള്ളൂ. ദാ ഇപ്പൊ വരും, ഇപ്പൊ വരുമെന്ന് പറയും. എന്നിട്ട് അവസാനം കുറച്ചുകൂടെ താമസിക്കുമെന്ന് പറയും. അല്ലെങ്കില്‍ വന്നെന്നു പറയും. അല്ലാതെ വരാന്‍ ഒരു സാധ്യതയുമില്ലെന്ന് ഒരിക്കലും പറയില്ല. കാരണം ഇന്ധന സാന്നിദ്ധ്യമുണ്ടെങ്കില്‍ കൊല്ലത്തിന്റെയും കേരളത്തിന്റെയും മുഖഛായ മാറുന്ന സംഭവമാണ്.
പിന്നെ ഗവേഷണം അല്ലെങ്കില്‍ പര്യവേഷണം നടത്തുന്നുണ്ടെന്ന് ഉള്ളത് സത്യമാണ്. പിന്നെ അവര്‍ക്ക് അത്രവലിയ എക്‌സൈറ്റ്‌മെന്റില്ല,
അത് കൊല്ലത്തുള്ളവര്‍ക്കല്ല. ഈ ഗവേഷണം നടത്തുന്നവര്‍ക്ക്. അവര്‍ ഇതിനെ ഒരു ഇല്ല്യൂഷന്‍ പോലെയാണ് കണക്കാക്കുന്നത്. ഞങ്ങള്‍ അങ്ങനെ കണക്കാക്കുന്നില്ല. അവരെ എക്‌സ്പ്രഷന്‍ ഇടാന്‍ അറിയാത്ത ഉദ്യോഗസ്ഥരായാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അവര്‍ക്ക് എന്ത് വന്നാലും ഓക്കെയാണ്. എന്നാലും അവരത് സീരിയസായിട്ട് ചെയ്യുന്നുണ്ട്.’- മുകേഷ് പറഞ്ഞു.