കാളിദാസ് ജയറാമിന്റെയും തരിണി കലിംഗരായരുടേയും വിവാഹ നിശ്ചയ വീഡിയോ റിലീസ് ചെയ്തു. വികാരനിർഭയമായ കണ്ണ് നനയിപ്പിക്കുന്ന നിമിഷങ്ങളാണ് വീഡിയോ സമ്മാനിച്ചിരിക്കുന്നത്. ജയറാമിന്റെ വാക്കുകളിലൂടെ ആരംഭിക്കുന്ന വീഡിയോ വിജയ് യേശുദാസിന്റെ മനോഹരമായ ഗാനത്തിലൂടെയാണ് അവസാനിക്കുന്നത്. ജയറാമിന്റെ വൈകാരികമായ വാക്കുകളായിരുന്നു വീഡിയോയിൽ ഏറെ ശ്രദ്ധേയമായി മാറിയത്.
‘കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്, സന്തോഷമുള്ള ഓര്‍മകള്‍. അതില്‍ എപ്പോഴും, ദിവസം ഒരു നേരമെങ്കിലും ഓര്‍ക്കുന്ന ചിലതുണ്ട്. ചില തിയതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23, അന്നാണ് അശ്വതി (പാര്‍വതി) ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. അതിന് ശേഷം 1992 സെപ്റ്റംബര്‍ 7 ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.
1993 ഡിസംബര്‍ 16, കൊച്ചി ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു, എന്നെ പുറത്തിരുത്തരുത്, ഞാന്‍ അശ്വതിക്ക് കൂടെ തന്നെ, അടുത്തുണ്ടാവണം എന്ന്. അത് അനുവദീനീയമല്ല സര്‍ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അവള്‍ എന്റെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഡോക്ടര്‍ കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുന്‍പേ ഞാനാണ് കയ്യില്‍ വാങ്ങിയത്. അവനാണ് എന്റെ കണ്ണന്‍.
29 വര്‍ഷങ്ങള്‍, ഇന്ന് അവന്‍ നില്‍ക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാല്‍, ഞാന്‍ കൂടുതല്‍ ഇമോഷണലാവും. ഹരിക്കും ആര്‍തിക്കും (തരുണിയും അച്ഛനും അമ്മയും) നന്ദി. ഇന്ന് മുതല്‍ എനിക്ക് ഒരു മകള്‍ അല്ല, രണ്ട് പെണ്‍മക്കളാണ്.’ ജയറാം പറഞ്ഞു.
ജയറാം വാക്കുകൾ അവസാനിപ്പിച്ചപ്പോഴേക്കും കാളിദാസന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഉടനെ മകനെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയിൽ ചുംബിക്കുന്ന ജയറാമിനെയും വീഡിയോയിൽ കാണാം. സത്യരാജ്, അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ധനുഷ് തുടങ്ങിയ താരനിരകൾ വിവാഹ നിശ്ചയത്തിന് അതിഥികളായി എത്തിയിരുന്നു. ഈ മാസം ആദ്യമായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹ നിശ്ചയം.