ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിജി പ്രവേശനം നേടിയ സംഭവത്തിൽ നടപടി സ്വീകരിച്ച് കേരള സർവകലാശാല. സംഭവത്തിൽ കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കി. ആറ് അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്ക് മാനേജ്‌മെന്റിന് നിർദ്ദേശവും നൽകി.
കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച് കായംകുളം എംഎസ്എം കോളേജിൽ നിഖിൽ തോമസ് ബിരുദാനന്തര ബിരുദത്തിന് ചേർന്നിരുന്നു. എന്നാൽ ഇയാൾ കലിംഗ സർവകലാശാലയുടെ വിദ്യാർത്ഥിയായിരുന്നില്ലെന്നും ഇയാളുടെ ഡിഗ്രി വ്യാജമാണെന്നും കലിംഗ സർവകലാശാല വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കേരള സർവകലാശാല നടപടി കടുപ്പിച്ചത്.