ഗുവാഹത്തി: വിപാസന ധ്യാനം പരിശീലിക്കാൻ താൽപ്പര്യമുള്ള അദ്ധ്യാപകർക്ക് 12 ദിവസത്തെ പ്രത്യേക അവധി നൽകാൻ അസം സർക്കാർ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗു. പൗരാണിക ഭാരതത്തിലെ പ്രധാന ധ്യാന സമ്പ്രദായമാണ് വിപാസന. 2500 വർഷങ്ങൾക്ക് മുമ്പ് ശ്രീബുദ്ധൻ പഠിപ്പിച്ച ധ്യാന വിദ്യയാണിത്.
ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സമഗ്രമായ വിദ്യാഭ്യാസം എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. മാനസികവും ശാരീരികവും അക്കാദമിക്ക് രംഗത്തുമുള്ള വിദ്യാർത്ഥികളുടെ വികാസമാണ് നയം ലക്ഷ്യമിടുന്നത്, മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പ്രധാനമായാണ് കാണുന്നത്. യോഗയ്‌ക്ക് സമാനമാണ്, പുരാതന ഭാരതീയ ധ്യാന സമ്പ്രദായമായ വിപാസനയും. അദ്ധ്യാപകർക്ക് വിപാസനയിൽ പരിശീലനം ലഭിച്ചാൽ അവർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആസ്തിയാകും, കാരണം അവരുടെ അറിവും പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്ക് കൂടി മുതൽക്കുട്ടാകും. അതുകൊണ്ടാണ് വിപാസന ശിൽപശാലയിൽ ചേരാൻ തയ്യാറുള്ളവർക്ക് 12 ദിവസത്തെ അവധി നൽകാമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്ന് ഡോ റനോജ് പെഗു പറഞ്ഞു.
മനസ്സിനെ ശുദ്ധീകരിക്കുക, കോപം, അത്യാഗ്രഹം തുടങ്ങിയ നിഷേധാത്മക ഗുണങ്ങൾ ഇല്ലാതാക്കുക, ആത്മബോധത്തിലേക്ക് നയിക്കുക എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞു .വിപാസന, എന്നാൽ കാര്യങ്ങളെ യഥാർത്ഥത്തിൽ കാണുക എന്നർത്ഥം. സ്വയം നിരീക്ഷണത്തിലൂടെ സ്വയം രൂപാന്തരപ്പെടാനുള്ള ഒരു മാർഗമാണ് വിപാസന. ഇത് മനസ്സും ശരീരവും തമ്മിലുള്ള ആഴത്തിലുള്ള പരസ്പര ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,