എറണാകുളം: പിഎഫ്ഐ ഭീകരവാദക്കേസിൽ എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ എൻഐഎയ്ക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്.
പാലക്കാട് ശ്രീനിവാസൻ വധക്കേസ് എൻഐഎ ഏറ്റെടുത്തതും ഹൈക്കോടതി ശരിവെച്ചു. രാജ്യവിരുദ്ധ പ്രവർത്തനം, രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ പ്രവർത്തനം, അന്യമതസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന, 2047-ഓടെ ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റ് ആക്കാനുള്ള ഗൂഢാലോചന, ഐഎസ് ഭീകര സംഘടനയുമായുള്ള പിഎഫ്ഐയുടെ ബന്ധം തുടങ്ങിവയാണ് എൻഐഎ എഫ്ഐആറിൽ പരമാർശിച്ചിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ നിലനിൽക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അഡ്വ. ശാസ്തമംഗലം അജിത് കുമാർ, പബ്ലിക് പ്രോസിക്യൂട്ടർമാരായ അർജുൻ അമ്പലപറ്റ, ശ്രീനാഥ് എസ് എന്നിവരാണ് എൻഐഎയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.