ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയായ ഡാർക്ക് പാറ്റേൺ ഒഴിവക്കാൻ നിർദ്ദേശം നൽകി കേന്ദ്രം. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതിയും ശരിയായ സാധനങ്ങൾ തിരഞ്ഞടെക്കുന്നതിൽ ആശയക്കുഴപ്പവും സൃഷ്ടിക്കുകയാണ് സാധാരണയായി ഡാർക്ക് പാറ്റേണുകൾ ചെയ്യുന്നത്. ഇത് ഒഴിവാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി(സിസിപിഎ) പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും ഇത് ബാധകമാണ്.
ഇത്തരത്തിലുള്ള ഡാർക്ക് പാറ്റേണുകൾ ഉപഭോക്ത അവകാശങ്ങളുടെ നിയമ ലംഘനമാണ്. കൂടാതെ ഇത്തരത്തിലുള്ള പരസ്യങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും കാരണമാവും. നിയമ ലംഘനം നടത്തിയാൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം പിഴ അടക്കമുള്ള നടപടികളാണ് ഉണ്ടാവുക.
ഡാർക്ക് പാറ്റേണുകൾ ഒരു തരം ഡിസൈനുകളാണ്. പല രീതിയിൽ അത് പ്ലാറ്റ് ഫോമുകളിൽ പ്രത്യക്ഷപ്പെടാം.’നിർബന്ധിത പ്രവർത്തനം’ എന്നും ഇത് വിളിക്കപ്പെടും. ഉൽപ്പന്നമോ സേവനമോ വാങ്ങുന്നതിനോ സബ്സ്‌ക്രൈബ് ചെയ്യുന്നതിനോ വേണ്ടി ഉപയോക്താവിന് ഏതെങ്കിലും അധിക സാധനങ്ങൾ വാങ്ങുകയോ സബ്സ്‌ക്രൈബ് ചെയ്യുകയോ ചെയ്യേണ്ടി വരാറുണ്ട്. അല്ലെങ്കിൽ ഒരു സേവനത്തിനായി ആ പ്ലാറ്റ് ഫോമിൽ സൈൻ അപ്പ് ചെയ്യുവാനും നിർദ്ദേശിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ വ്യക്തി വിവരങ്ങളാണ് നൽകേണ്ടി വരിക. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഡാർക്ക് പാറ്റേൺ എന്നറിയപ്പെടുന്നത്. 13 ഡാർക്ക് പാറ്റേണുകളെ കുറിച്ച് സിസിപിഎ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്യം 10 എണ്ണത്തെയായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് മൂന്നെണ്ണത്തെ കൂടി ഉൾപ്പെടുത്തുകയായിരുന്നു