കൊൽക്കത്ത: രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായി മൂന്നാം വർഷവും സ്വന്തമാക്കി കൊൽക്കത്ത. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. മഹാനഗരങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ എത്രമാത്രം കുറ്റകൃത്യങ്ങളുണ്ടെന്ന് കണക്കാക്കിയാണ് പദവി നിർണയിച്ചിരിക്കുന്നത്.
രാജ്യത്തെ കിഴക്കൻ മഹാനഗരമായ കൊൽക്കത്തയിൽ 2022-ൽ ഒരു ലക്ഷം ആളുകളിൽ 86.5 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ (280.7), ഹൈദരാബാദ് (299.2) എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ പീനൽ കോഡ്, എസ്എൽഎൽ എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന കോഗ്നിസബിൾ കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇതിന് വേണ്ടി പരിഗണിച്ചിട്ടുള്ളത്.
എൽസിആർബിയുടെ കണക്കനുസരിച്ച് 2021-ൽ ലക്ഷത്തിൽ 103.4 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നും 86.5 ശതമാനം കുറവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. 20 ലക്ഷം ജനസംഖ്യയുള്ള 19 നഗരങ്ങൾക്കിടയിലാണ് റാങ്കിംഗ് നൽകിയിരിക്കുന്നത്.