എറണാകുളം: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ വ്യവസായി അബ്ദുറഹ്‌മാന്റെ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി. സ്ഥാവരജംഗമ വസ്തുക്കളും 3.58 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും കമ്പനികളുടെ ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയത്.
അബ്ദുറഹ്‌മാൻ, ഭാര്യ സറീന മജീദ് എന്നിവരുടെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. കൊച്ചി, കോഴിക്കോട്, കാസർകോഡ് എന്നിവിടങ്ങളിലായി എട്ട് കേന്ദ്രങ്ങളിലായിരുന്നു ഇഡി റെയ്ഡ്.
ഷാർജ ഇൻസ്റ്റ്‌മെന്റ് ബാങ്കിനെ കബളിപ്പിച്ച് 83 കോടി രൂപയാണ് അബ്ദുറഹ്‌മാൻ തട്ടിയെടുത്തത്. ആകെ 300 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. 2017-2018 കാലത്തായിരുന്നു തട്ടിപ്പ്. കേരളത്തിൽ സിനിമ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ അബ്ദുൽ റഹ്‌മാൻ നിക്ഷേപം നടത്തിയിട്ടുണ്ട്.