തിരുവനന്തപുരം: ഗവർണർക്കെതിരെ നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണർക്കെതിരായ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം തുടരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് മുന്നിൽ ചാടി പ്രതിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെ അഞ്ചാം തവണയാണ് ആക്രമണം നടക്കുന്നതെന്ന് ഗവർണർ ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പോലീസിനെ ഉപയോഗിച്ച് ഗവർണർക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ് സർക്കാർ. സംസ്ഥാന ഇന്റലിജൻസ് നൽകിയ റിപ്പോർട്ട് പോലീസിലെ ഉന്നതർ തന്നെയാണ് എസ്എഫ്ഐ പ്രവർത്തകർക്ക് ചോർത്തി നൽകിയതെന്ന് വിഷയത്തെ ഗൗരവമുള്ളതാക്കുന്നു.
അക്രമികളെ പോലീസ് വാഹനത്തിൽ തന്നെയാണ് എത്തിച്ചതും തിരിച്ചു കൊണ്ടുപോയതെന്നും ഗവർണർ തുറന്നടിച്ചിരുന്നു. ഗൂഢാലോചനയ്‌ക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവർണർ ആരോപിക്കുന്നത്.