കൊച്ചി : എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം ആർ ആർ ആറിനെ വിമർശിച്ച് നടി ഗായത്രി വർഷ . ആർ ആർ ആർ ഹിന്ദു വർഗീയ വാദത്തെ സപ്പോർട്ട് ചെയ്യുന്ന ചിത്രമാണെന്നാണ് ഗായത്രി പറയുന്നത് . സിനിമയുടെ അവസാനം രാമൻ വരുന്നു. അതിനാൽ അങ്ങനെ അതിനെ കാണാം. സ്വകാര്യ യൂട്യൂബ് ചാനലിനോടായിരുന്നു ഗായത്രിയുടെ പ്രതികരണം.
2018 എന്ന സിനിമ ന്യൂനപക്ഷ വർഗീയതയെ പിന്താങ്ങുന്ന ചിത്രമാണ് . ഇത് രണ്ടും എങ്ങനെയാണ് ഒരുപോലെ തുലനം ചെയ്യുന്നത് എന്നാണ് നോക്കേണ്ടത്.നമ്മളെ വിശ്വാസങ്ങളിലേക്ക് എല്ലാം ചേർത്തുവെക്കുമ്പോൾ മനുഷ്യന്റെ തലച്ചോറ് സ്വയം ചിന്തിക്കാത്തതാവും. അപ്പോൾ സ്വന്തം വിശ്വാസത്തിൽ നിൽക്കാത്തവരാവും. 2025 ൽ ഹിന്ദു രാഷ്‌ട്രം വരുമെന്ന് പറയുമ്പോഴും ഇപ്പോൾ ഇവിടെ ജീവിക്കുന്ന ആളുകളുടെ വോട്ടും അതിൽ പ്രധാനപ്പെട്ടതാണ്. അവരുടെ മാത്രം വോട്ട് കിട്ടിയാൽ നേടുന്നതല്ല ഭരണം. മറ്റുള്ളവരുടെ വോട്ടും കൂടെ വേണം- എന്നുമൊക്കെ ഗായത്രി അഭിമുഖത്തിൽ പറയുന്നു.