ലക്നൗ : സുപ്രീം കോടതിയുടെ പരമോന്നത വിധിക്ക് ശേഷം അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുകയാണ് . ജനുവരി 22 ന് ശ്രീരാമദേവന്റെ പ്രാണപ്രതിഷ്ഠ നടക്കും . ലക്ഷക്കണക്കിന് ഭക്തരാണ് ഇപ്പോഴും രാംലാലയുടെ ഭണ്ഡാരത്തിലേക്ക് കാണിക്ക സമർപ്പിക്കുന്നത് .
സുപ്രീം കോടതി വിധിക്ക് ശേഷം കോടതിയുടെ നിർദ്ദേശപ്രകാരമാണ് രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റ് രൂപീകരിച്ച സമയത്ത്, ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് വലിയൊരു തുക ആവശ്യമായിരുന്നു. രാം മന്ദിർ ട്രസ്റ്റ് രാജ്യത്തുടനീളം ഫണ്ട് സമർപ്പണ കാമ്പയിൻ ആരംഭിച്ചു. ഇതോടൊപ്പം, രാമഭക്തർ കാണിക്കയും നൽകി .ഇന്ന് രാം ലല്ലയുടെ ക്ഷേത്രം തയ്യാറായിക്കഴിഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾക്കായി 900 കോടി രൂപ ചെലവഴിച്ചതായി ട്രഷറർ ഗോവിന്ദ് ദേവഗിരി പറയുന്നു . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ക്ഷേത്രം നിർമ്മിച്ചതിന് ശേഷവും 3000 കോടി രൂപ രാംലല്ലയുടെ അക്കൗണ്ടിൽ അവശേഷിക്കുന്നു. അതായത് ക്ഷേത്രം പണിതതിന് ശേഷവും ആയിരക്കണക്കിന് കോടി രൂപയുടെ ഉടമയാണ് അയോദ്ധ്യയിലെ ശ്രീരാമദേവൻ . അവശേഷിക്കുന്ന പണം ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് നിലവിലെ തീരുമാനം .