വാരണാസി : ഒമ്പതര വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ തലവര മാറ്റിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസിത് ഭാരത് സങ്കൽപ്‌യാത്രയെ അഭിസംബോധന അഭിസംബോധചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജനയുടെ ആനുകൂല്യങ്ങൾ വിവേചനമില്ലാതെ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വിക്ഷിത് ഭാരത് സങ്കൽപ് യാത്രയുമായി ബന്ധപ്പെട്ട പ്രദർശനവും കാശി തമിഴ് സംഗമം നടക്കുന്ന നമോ ഘട്ടിലും അദ്ദേഹം സന്ദർശനം നടത്തി. ഇതോടൊപ്പം ഡിസംബർ 18 ന് പധാനമന്ത്രി മോദി സന്ദർശിക്കുന്ന സ്മാരക ഗ്രൗണ്ടും ബറാക്കിയിലെ പൊതുയോഗത്തിന്റെ വേദിയും അദ്ദേഹം പരിശോധിച്ചു.
മോദി സർക്കാർ അഴിമതി അവസാനിപ്പിച്ചുവെന്നും, കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഓരോ പദ്ധതികളുടേയപം ഗുണഫലം ജനങ്ങളിലേക്ക് നേരിട്ട് എത്തുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ” ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നിരിക്കുകയാണ്. സദ്ഭരണമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. സമൃദ്ധവും സുരക്ഷിതവുമായ ഭാരതമെന്ന സ്വപ്‌നം യാഥാർത്ഥ്യമായി ക്കൊണ്ടിരിക്കുകയാണ്.
വാരണാസിയുടെ എംപിയായിരുന്ന പ്രധാനമന്ത്രി ഇന്ന് ലോകത്തെ ആകെ നയിക്കുകയാണെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രധാനമന്ത്രി ആവാസ് യോജന, കന്യാ സുമംഗല ,ഉജ്ജ്വല യോജന തുടങ്ങിയ സ്‌കീമുകളുടെ ഗുണഭോക്താക്തക്കൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.