ന്യൂഡൽഹി: ഗൂഗിൾ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായിഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം . സുപ്രധാന വിവരങ്ങൾ ചോർത്താൻ ഇടയാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ഇതിലുണ്ടെന്നാണ് ടീം മുന്നറിയിപ്പ് നൽകുന്നത്. ഉപഭോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് കടന്നുകയറിയ ശേഷംരേഖകൾ ചോർത്താൻ ഹാക്കർമാർക്ക് വഴിയൊരുക്കുന്നുണ്ടെന്നും സിഇആർടി പറയുന്നു.
ക്രോമിന്റെ 120.0.6099.63 ലിനക്‌സ് വേർഷനുകൾക്ക് മുമ്പുള്ള വേർഷനുകൾ ഉപയോഗിക്കുന്നവർക്കും 120.0.6099.62/.63 വിൻഡോസ് പതിപ്പുകൾക്ക് മുന്നേ ഉള്ള പതിപ്പുകൾ ഉപയോഗിക്കുന്നവർക്കും, മൈക്രോസോഫ്റ്റിന്റെ 120.0.2210.61 വേർഷൻ ഉപയോഗിക്കുന്നവരും സുരക്ഷാ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സിഇആർടി ചൂണ്ടിക്കാണിക്കുന്നു. കൃത്യമായി അപ്‌ഡേഷൻ ചെയ്യുക എന്നത് മാത്രമാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം.
കഴിഞ്ഞ ദിവസമാണ് സാംസങ്ങ് ഫോണിന്റെ ആൻഡ്രോയിഡ് പതിപ്പുകളായ 12,13,14 എന്നിവ ഉപയോഗിക്കുന്നവർക്ക് വലിയ സുരക്ഷാപ്രശ്‌നങ്ങൾ നേരിടിന്നു എന്ന മുന്നറിയിപ്പ് CERT നൽകിയത്. പലതരത്തിലുള്ള സാധ്യതകളാണ് ഹാക്കർമാർ സുരക്ഷാക്രമീകരണങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്നത്. ഏആർ ഇമോജി പോലുള്ള ആപ്ലിക്കേഷനുകൾ ഇതിന്റെ ഭാഗമായി ഉപയോഗിക്കപ്പെടുന്നു. സാംസങ്ങിന്റെ ഉയർന്ന മൂല്യമുള്ള s23 ഫോണുകൾ ഉൾപ്പടെയുള്ള ഫോണുകളിൽ സുരക്ഷാപ്രശ്‌നം കണ്ടുവരുന്നതായാണ് റിപ്പോർട്ട്