ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ആതിഥേയർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഏകദിനത്തിൽ സായി സുദർശൻ ഇന്ത്യക്കായി അരങ്ങേറും. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ ഇടമുണ്ട്. നാന്ദ്രെ ബർഗർ പ്രോട്ടീസ് നിരയിലും അരങ്ങേറുന്നുണ്ട്.
അതേസമയം ടി20യിൽ സ്റ്റാറായ റിങ്കു സിംഗിനെ ഉൾപ്പെടുത്തിയില്ല. ഋതുരാജ് ഗെയ്ക്വാദും സായി സുദർശനും ഓപ്പണർമാരാകും.കെ.എൽ രാഹുലും ശ്രേയസും, തിലകും മദ്ധ്യനിരയിലിറങ്ങുമ്പോൾ ഫിനിഷർ റോളിലാണ് സഞ്ജു സാംസണെ പരിഗണിക്കുന്നത്.
ബൗളിംഗ് ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേല്‍ ഇറങ്ങുമ്പോള്‍ കുല്‍ദീപ് യാദവാണ് സ്പെഷലിസ്റ്റ് സ്പിന്നര്‍. മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവരാണ് പേസര്‍മാർ.. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നാന്ദ്രെ ബര്‍ഗര്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കുന്നു. രണ്ട് സ്പിന്നര്‍മാരുമായാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്.ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ റണ്ണൊഴുകും. ബൗണ്ടറികളുടെ ദൂരവും താരതമ്യേന കുറവാണ്.
ഇന്ത്യ : കെഎൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക : റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ദസൻ, ഏയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ,ടബ്രൈസ് ഷംസി.