തിരുവനന്തപുരം: വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥി സംഘടനയല്ല എസ്എഫ്‌ഐ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ചോദ്യങ്ങൾക്കല്ല താൻ മറുപടി പറയേണ്ടതെന്നും മറുപടി പറയേണ്ടത് രാഷ്‌ട്രപതിയോടാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ.
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ അടക്കമുള്ള സിപിഎം പ്രവർത്തകരുടെ അനധികൃത നിയമനത്തിൽ കോഴിക്കോട് വച്ച് പലരും പരാതിപ്പെട്ടിട്ടുണ്ട്. സർവ്വകലാശാലകളെ രാഷ്‌ട്രീയ ഇടപെടൽ നടത്തി ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
എസ്എഫ്‌ഐ മാത്രമാണോ വിദ്യാർത്ഥി സംഘടനയായി സംസ്ഥാനത്തുള്ളത്? മറ്റ് വിദ്യാർത്ഥി സംഘടനകൾ എന്തേ പ്രതിഷേധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. തന്റെ സന്ദർശനം മൂലം
മിഠായിത്തെരുവിൽ യാതൊരുവിധത്തിലുമുള്ള സുരക്ഷാപ്രശ്‌നവും ഉണ്ടായിട്ടില്ല. പോലീസിന്റെ വർദ്ധിപ്പിച്ച സുരക്ഷ പിൻവലിക്കാൻ രാജ്ഭവനാണ് പറഞ്ഞത്.- ഗവർണർ പറഞ്ഞു.