കൊച്ചി: പെൻഷൻ നൽകാതെ സർക്കാർ പറ്റിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. അഞ്ച് മാസത്തെ പെൻഷൻ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വിഷയത്തിൽ സർക്കാരിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
പെൻഷൻ മുടങ്ങിയതിനാൽ മരുന്ന് ഉൾപ്പെടെ മുടങ്ങിയെന്ന് 87-കാരിയായ മറിയക്കുട്ടി ഹർജിയിൽ പറയുന്നു. പെൻഷന് വേണ്ടി കേന്ദ്ര സർക്കാർ വിഹിതം നൽകിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാനായി കേരളം മദ്യ സെസ് പിരിക്കുന്നു. ഇതുവരെ പിരിച്ച തുക പെൻഷൻ നൽകാൻ മതിയായതാണ്. പെൻഷൻ കുടിശ്ശിക ഉടൻ നൽകണം. ഭാവിയിൽ പെൻഷൻ കുടിശ്ശിക വരുത്തരുതെന്നുമാണ് മറിയക്കുട്ടിയുടെ ഹർജിയിലെ ആവശ്യം.