ന്യൂഡൽഹി: ചൈനയുമായല്ല, ജനാധിപത്യ രാജ്യങ്ങളുമായി വേണം ഇന്ത്യയെ താരതമ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യക്കാരനായ ഏതൊരു വ്യക്തിക്കും ലോകത്ത് എവിടെ ആയിരുന്നാലും അവർക്ക് ഇന്ത്യയിലാണെന്ന തോന്നുന്ന തരത്തിലുള്ള ഒരു സംവിധാനം ആവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചൈനയല്ല, ജനാധിപത്യ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നതാണ് കൂടുതൽ ഉചിതം. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ എന്ന പദവി കൈവരിച്ചിരിക്കുകയാണ്. 2047-ഓടെ ഇന്ത്യയെ വികസിത പദവിയിലേക്ക് നയിക്കുകയാണ് തന്റെ സർക്കാരിന്റെ ദൗത്യം.
ഇന്ത്യയിലെ ജനങ്ങൾക്ക് പത്ത് വർഷം മുമ്പ് ഉണ്ടായിരുന്നതിൽ നിന്ന് ഇന്ന് വളരെ വ്യത്യസ്തമായ അഭിലാഷങ്ങളുണ്ട്. നമ്മുടെ രാഷ്‌ട്രം ഒരു ടേക്ക്ഓഫിന്റെ മുനമ്പിലാണ് എന്ന് തിരിച്ചറിയുക. ഈ പോരാട്ടം വേഗത്തിലാക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു, ഇത് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല പാർട്ടിയെ അവർക്കറിയാം. ആ പാർട്ടിയെ ജനങ്ങൾ ഇത്രയും ദൂരം എത്തിച്ചു.
ഇന്ത്യയിൽ ജനങ്ങൾക്ക് പങ്കാളിത്തം ലഭിക്കുന്ന, പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് രാജ്യം. രാജ്യത്ത് നിക്ഷേപങ്ങൾ നടത്തുന്നതിനും അവ വിപുലീകരിക്കുന്നതിനും അതിൽ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കുന്നതുമായ സാഹചര്യം സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്.
ഇന്ത്യക്കാരനായ ഏതൊരു വ്യക്തിക്കും ലോകത്ത് എവിടെ ആയിരുന്നാലും അവർക്ക് ഇന്ത്യയിലാണെന്ന തോന്നുന്ന തരത്തിലുള്ള ഒരു സംവിധാനം ആവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങളും എല്ലായ്പ്പോഴും സ്വാഗതാർഹമാണ്. അത്തരത്തിൽ ആഗോളനിലവാരത്തിലുള്ള ഒരു സംവിധാനത്തെ രൂപപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.