ഡേറ്റിംഗ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ നഗ്നവീഡിയോ പകർത്തി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് അസിസ്റ്റന്‍റ് ഡയറക്ടർ. 45-കാരനാണ് ഡേറ്റിംഗിനിറങ്ങി കെണിയിൽപ്പെട്ടത്. യുവതിയുമായി നടത്തിയ വീഡിയോ കോള്‍ ക്ലിപ്പുകൾ പുറത്തുവിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.പരിചയമില്ലാത്ത രണ്ട് നമ്പറുകളിൽ നിന്ന് തന്‍റെയും യുവതിയുടെ നഗ്ന ദൃശ്യം ലഭിച്ചു. ഈ വീഡിയോ അയച്ചവർ 75,000 രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ക്ലിപ്പ് തന്‍റെ പരിചയക്കാര്‍ക്കും മറ്റുള്ളവർക്കും അയക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.
പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് മുംബൈ പൊലീസ് അറിയിച്ചു.ഡിസംബർ 13 നാണ് യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. പിന്നാലെ സൗഹൃദം ആരംഭിച്ചു. ബന്ധം ദൃഢമായതിന് പിന്നാലെ വീഡിയോ കോൾ ആരംഭിച്ചു. ഇതിനിടെ വസ്ത്രമഴിച്ച അവർ തന്നെയും അതിന് പ്രേരിപ്പിച്ചു. എന്നാൽ വീഡിയോ റെക്കോർഡ് ചെയ്യുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.
വീഡിയോ വന്നതോടെ ഭയന്ന പരാതിക്കാരൻ ആവശ്യപ്പെട്ട തുക കുറയ്‌ക്കാന്‍ അപേക്ഷിച്ചു. തുടര്‍ന്ന് 35,000 രൂപ ട്രാൻസ്ഫർ ചെയ്തു. പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ പരാതിക്കാരൻ പോലീസിനെ സമീപിച്ചു. കെണിയിൽപ്പെടുത്തിയ സ്ത്രീ ആരാണെന്ന് വ്യക്തമായിട്ടല്ല. പ്രതികള്‍ ഉപയോഗിച്ച മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.