പ്രാഗ് : ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ വെടിവെപ്പിൽ14 പേര് കൊല്ലപ്പെട്ടു.
ചാൾസ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥിയാണ് 14 പേരെ വെടിവച്ചു കൊന്നത്. ഇതിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിൽ 10 പേരുടെ പരിക്ക് ഗുരുതരമാണ്.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് നഗരത്തിലെ പോലീസ് മേധാവി പത്രസമ്മേളനത്തിൽ പറഞ്ഞു,വിദേശത്ത് നടന്ന സമാന കൂട്ടക്കൊലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ ആസൂത്രിതമായ ആക്രമണമാണ് വെടിവയ്പ്പ് എന്നാണ് പോലീസ് നിഗമനം.കൊലപാതകങ്ങൾക്ക് “അന്താരാഷ്‌ട്ര ഭീകരതയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന്” സൂചനയില്ലെന്ന് ചെക്ക് ആഭ്യന്തര മന്ത്രി വിറ്റ് റകുസാൻ പറഞ്ഞു.
1347-ൽ സ്ഥാപിതമായ ചാൾസ് യൂണിവേഴ്സിറ്റി ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സർവ്വകലാശാലയാണ്. ഈ സർവ്വകലാശാല യൂറോപ്പിലെ ഇത്തരം ഏറ്റവും പഴയ സ്ഥാപനങ്ങളിലൊന്നാണ്.
വെടി വെച്ചയാളും കൊല്ലപ്പെട്ടതായാണ് സൂചന, ഇതിൽ സ്ഥിരീകരണമില്ല.