ന്യൂഡൽഹി: തെഹ്‌രീക്-ഇ-ഹൂറിയത്തിനെ നിരോധിച്ച് ആഭ്യന്തരമന്ത്രാലയം. യുഎപിഎ നിയമപ്രകാരം നിരോധനം ഏർപ്പെടുത്തിയതായി അമിത് ഷാ അറിയിച്ചു. ജമ്മുകശ്മീരിലെ വിഘടനവാദി സംഘടനയാണ് നിരോധിക്കപ്പെട്ട തെഹ്‌രീക്-ഇ-ഹൂറിയത്ത്.
കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തി മറ്റൊരു രാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്നും ഇസ്ലാമിക നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്തി കശ്മീരിനെ ഭാരതത്തിൽ നിന്ന് വിഘടിപ്പിക്കാൻ സംഘടന പരിശ്രമിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഭീകരവാദപ്രവർത്തനങ്ങളോടും ഇന്ത്യാവിരുദ്ധ സമീപനങ്ങളോടും സഹിഷ്ണുത പുലർത്തരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയത്തിന് കീഴിൽ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും സംഘടനയേയും തടയുമെന്ന് അമിത് ഷാ വ്യക്തമാക്കി.