കണ്ണൂർ: അയോദ്ധ്യ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. തെളിവുകളുടെ അടിസ്ഥാനത്തിലല്ല കോടതി ബാബറി മസ്ജിദിന്റെ സ്ഥലം ക്ഷേത്ര ഭൂമിയാക്കി മാറ്റിയതെന്ന് കരീം ആരോപിച്ചു. വിശ്വാസം മാത്രം നോക്കിയാണ് പള്ളി നിന്ന സ്ഥലം ക്ഷേത്ര ഭൂമിയാക്കി മാറ്റിയത്. ഭൂമിയുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത ഏക പാർട്ടി സിപിഎമ്മാണെന്നും കരീം അവകാശപ്പെട്ടു.
വിശ്വാസം നോക്കിയാണ് അയോദ്ധ്യയിലെ തർക്കപ്രദേശം ക്ഷേത്രഭൂമിയായി മാറിയത്. തെളിവുകളുടെ അടിസ്ഥാനത്തിലല്ല ബാബറി മസ്ജിദിന്റെ സ്ഥലം ക്ഷേത്ര ഭൂമി ആയത്. ഈ വിധിയുടെ യുക്തി ചോദ്യം ചെയ്തത് സിപിഐഎം മാത്രമാണ്. ബാബറി മസ്ജിദ് കേസ് വിധി പറഞ്ഞ ജഡ്ജി പിന്നീട് എംപിയായി. വിധി പറഞ്ഞ ജഡ്ജിമാരോട് ബിജെപി സർക്കാരിന് പ്രത്യേക പരിഗണനയാണെന്നും കരീം ആരോപിച്ചു.
അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലായെന്ന് സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇതുസംബന്ധിച്ച നിലപാട് പരസ്യപ്പെടുത്തിയിരുന്നു.