ലക്നൗ: ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായി ആറ് രൂപ വായ്പ നൽകി ഉത്തർപ്രദേശ് സർക്കാർ. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 6,55,684 കോടി രൂപയാണ് ചെറുകിട തൊഴിലാളികൾക്ക് വായ്പ നൽകിയത്. ഇക്കാലയളവിൽ 2.5 കോടി യുവാക്കൾക്കാണ് ഈ മേഖലയിൽ തൊഴിലവസരങ്ങൾ ലഭിച്ചത്.
മുൻ സർക്കാരുകളുടെ കാലത്ത് ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവഗണന മാത്രമാണ് നേരിട്ടിരുന്നത്. 2017-ൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് ഈ മേഖലക്ക് ഉണർവുണ്ടായത്. സംസ്ഥാനത്തെ നിരവധി കരകൗശല വിദഗ്ധർ, തൊഴിലാളികൾ, ചെറുകിട സംരംഭകർ എന്നിവർക്ക് ഇതിലൂടെ വളരെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ യുവാക്കളെയും സ്ത്രീകളെയും ചെറുകിട വ്യവസായങ്ങളെയും സ്വാശ്രയമാക്കുക എന്നതാണ് യോഗി സർക്കാരിന്റെ പ്രധാനലക്ഷ്യം. ഈ സംരംഭങ്ങളിലേക്ക് വായ്പകൾ അനുവദിക്കുന്നതിലൂടെ യുവാക്കൾക്കും സ്ത്രീകൾക്കും പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കും. ഇതര സംസ്ഥാനങ്ങളിലെ യുവാക്കൾക്കും ഇതിലൂടെ നേട്ടമുണ്ടാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.