ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഭരണപരാജയത്തെ ചൂണ്ടിക്കാട്ടി എഴുത്തുകാരി പ്രിയം ഗാന്ധി. നെഹ്‌റുവിന്റെ പിഴവുകൾ കാരണം ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രദേശം നഷ്ടമാകുന്ന അവസ്ഥയായിരുന്നു, ഒടുവിൽ ചൈനയുടെ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസിനെ പിരിച്ചുവിട്ട് സാമൂഹിക സേവന സംഘടനയാക്കണമെന്ന് മഹാത്മാഗാന്ധി നിർദ്ദേശിച്ചിരുന്നതായും പ്രിയം കൂട്ടിച്ചേർത്തു. തന്റെ പുതിയ പുസ്തകത്തെ കുറിച്ച് വാർത്താ എജൻസിയായ എഎൻഐ പ്രതികരിക്കുകയായിരുന്നു പ്രിയം. വിഭജനത്തിനു മുമ്പം പിമ്പുമുള്ള രാഷ്‌ട്രീയ അന്തരീക്ഷം, രക്തരൂക്ഷിതമായ വിഭജനം, കോൺഗ്രസിന്റെ അഴിമതികൾ, നെഹ്റു കുടുംബത്തിന്റെ തെറ്റുകൾ എന്നിവയാണ് പ്രിയത്തിന്റെ പുസ്തകത്തിലെ പരാമർശങ്ങൾ.
നെഹ്‌റു ഒരു രാഷ്‌ട്രതന്ത്രജ്ഞനാണെന്ന് കോൺഗ്രസ് പാർട്ടി ഇപ്പോഴും പറയുന്നു, ഇന്ദിരയുടെ ഭരണത്തെ പുകഴ്‌ത്തുന്നു. ഇത്തരം തെറ്റായ ധാരണകളും പിഴവുകളുമുണ്ട്. രാഹുലിന്റെ ഭാരത് ന്യായ് യാത്ര രണ്ടാഴ്ചയ്‌ക്കുള്ളിൽ ആരംഭിക്കാൻ പോകുകയാണ്. വടക്കുകിഴക്കൻ പ്രദേശം ചൈന പിടിച്ചെടുക്കാൻ പോകുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ നെഹ്‌റുവിന്റെ തെറ്റുകൾ മൂലമാണ് ഇതെല്ലാം സംഭവിച്ചത്. കശ്മീരിന്റെ ദുരവസ്ഥയ്‌ക്കും നെഹ്‌റുവാണ് ഉത്തരവാദി. മഹാത്മാഗാന്ധി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, കോൺഗ്രസ് പിരിച്ചുവിട്ട് സാമൂഹിക സേവന സംഘടനയാക്കണമെന്നും നെഹ്‌റു ആ എൻജിഒയുടെ തലപ്പത്തിരിക്കണമെന്നും തന്റെ അവസാനം ഒരു കത്തെഴുതിയിരുന്നു എന്നും അവർ പറഞ്ഞു. ഇന്ത്യയിൽ കോൺഗ്രസ് ഇല്ലായിരുന്നെങ്കിലോ? ആഴത്തിലുള്ള ചിന്തയ്‌ക്ക് വഴിയൊരുന്നതാണ് അത്. പ്രധാനമന്ത്രിയും ഇതേ കാര്യം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പുസ്തകം എഴുതാനുള്ള കാരണമിതാണെന്നും അവർ കൂട്ടിച്ചേർത്തു.
പുസ്തകം വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിഭജനത്തെ കുറിച്ച് പറയുന്ന ഭാഗത്തിൽ വിഭജനത്തിന് മുമ്പുള്ള സംഭവങ്ങളും, അതിന് കാരണവും രക്തരൂക്ഷിതമായ വിഭജനത്തിലേക്ക് നയിച്ചതുമായ സംഭവങ്ങളുമാണ് ഉൾകൊള്ളിച്ചിട്ടുണ്ട്. കശ്മീരിർ, ചൈന എന്നിവയെ സംബന്ധിച്ച് ഭാഗത്തിൽ കശ്മീരിനെയും ചൈനയെയും കോൺഗ്രസ് നേതൃത്വം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും കോൺഗ്രസ് അല്ലായിരുന്നുവെങ്കിൽ എന്താകുമെന്നായിരുന്നു ചർച്ച ചെയ്യുന്നത്. സമ്പദ്‌വ്യവസ്ഥയെ അധികരിച്ചുള്ള ഭാഗത്തിൽ കോൺഗ്രസിന്റെ അഴിമതികളും അതിന്റെ യാഥാർത്ഥ്യങ്ങളുമാണ് ഉൾക്കൊള്ളുന്നത്.
ദേശവിരുദ്ധ പ്രവർത്തനങ്ങളോടും ഭീകരതയോടും സഹിഷ്ണുതയില്ലാത്ത, മികച്ച ഭരണവും സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു നേതാവിനെ കാണാൻ കഴിഞ്ഞത് നമ്മുടെ തലമുറയുടെ വലിയ അനുഗ്രഹമാണെന്നും പ്രിയം പറഞ്ഞു.