കേപ്ടൗൺ ടെസ്റ്റ് നാടകീയമായ അന്ത്യത്തിലേക്കാണ് കടക്കുന്നത്. ഇന്ത്യക്ക് നേരിയ വിജയ പ്രതീക്ഷയുണ്ടെങ്കിലും അട്ടിമറി ആശങ്കയും നിലനിൽക്കുന്നുണ്ട്. പരമ്പര അടിയറവ് വയ്‌ക്കാതിരിക്കാൻ കനത്ത പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. 98 റൺസ് ട്രയൽ ചെയ്ത് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ 36 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക. ഒന്നാം ദിനം സംഭവബഹുലമായിരുന്നു. പ്രോട്ടീസ് നായകൻ ഡീൻ എൽഗറുടെ വിരമിക്കൽ ടെസ്റ്റ്കൂടിയാണ് കേപ് ടൗണിൽ നടക്കുന്ന രണ്ടാം ടെസ്റ്റ്. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്കാരനായ എൽഗർ രണ്ടാം ടെസ്റ്റിൽ നിറം മങ്ങുന്നതാണ് കണ്ടത്.
ആദ്യ ഇന്നിംഗസിൽ നാല് റണ്‍സെടുത്ത താരത്തിന് രണ്ടാം ഇന്നിംഗ്സില്‍ 12 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. മുകേഷ് കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് കരിയറിലെ അവസാന ഇന്നിംഗ്സിൽ എൽഗർ പുറത്തായത്. മുകേഷ് കുമാർ ആഘോഷം തുടങ്ങിയപ്പോൾ. അത് ഒഴിക്കാൻ പറഞ്ഞ കോലി സഹതാരങ്ങളോടും അഭ്യർത്ഥിച്ചു.
തുടർന്ന് എൽഗറിന് ആദരവ് നൽകണമെന്നും സൂചിപ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ മികച്ച ടെസ്റ്റ് ബാറ്ററായ എൽഗറിനെ ആശ്ലേഷിച്ചാണ് കോലി യാത്രയാക്കിയത്.ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ കോലിയുടെ നല്ല മനസിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. താരത്തിന്റെ സ്പോർട്സ്മാൻ ഷിപ്പ് പ്രശംസനിയമെന്നും അവർ പറയുന്നു.86 ടെസ്റ്റില്‍ നിന്ന് 5347 റണ്‍സാണ് എല്‍ഗര്‍ നേടിയത്. 37ന് മുകളില്‍ ശരാശരിയുള്ള അദ്ദേഹം 14 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
#MukeshKumar‘s nibbler gets #DeanElgar on his final test!
Will #TeamIndia keep racking up wickets before the day’s play?
Tune in to #SAvIND 2nd Test
LIVE NOW | Star Sports Network#Cricket pic.twitter.com/qftk1SpI8D— Star Sports (@StarSportsIndia) January 3, 2024
“>