തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി എന്നാൽ സദ്ഭരണമാണെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. തിരുവന്തപുരത്ത് വികസിത് ഭാരത് സങ്കൽപ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയെന്ന നിലയിൽ കഴിഞ്ഞ 5 വർഷത്തെയും അതിനുമുമ്പുള്ള അഞ്ച് വർഷവും ഏറെ സംതൃപ്തി നൽകുന്ന നാളുകളായിരുന്നു. സർക്കാരിന്റെ പ്രവർത്തനം എങ്ങനെ മാറുന്നുവെന്ന് നേരിട്ട് കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ഉദ്യോഗസ്ഥർ ജനങ്ങളോട് സൗഹാർദ്ദപരമായി പെരുമാറുന്നു. സർക്കാർ ഉദ്യോഗസ്ഥർ കൂടുതൽ വിവേകമുള്ളവരായിരിക്കുന്നു. സർക്കാരിന്റ എല്ലാ മേഖലയിലും ഈ മാറ്റം കാണാൻ കഴിയും. മോദി ഗ്യാരന്റി എന്നാൽ രാജ്യത്തിന് മാത്രമല്ല ലോകത്തിന് കൂടിയുള്ളതാണ്. അതായത് ആരെങ്കിലും വിദേശത്ത് വിഷമം നേരിടുകയാണെങ്കിൽ, അതിപ്പോൾ സൗദിയിലണെങ്കിലും യുക്രെയ്‌നിലാണെങ്കിലും അവർക്ക് മോദിയുടെ സഹായം എത്തും. ഇതാണ് കഴിഞ്ഞ അഞ്ച് വർഷത്തിൽ ഉണ്ടായ മാറ്റം. മോദി കാബിനെറ്റിലെ അംഗമെന്ന നിലയിൽ കഴിഞ്ഞ 10 വർഷം അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. കോവിഡ് കാലത്തെ വിഷമകരമായ അവസ്ഥ പരിഹരിക്കാൻ സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തി.
അന്നത്തെ പദ്ധതികളുടെ വിജയമാണ് ഇന്ന് നാം കാണുന്നത്. പലരും ആശങ്കകൾ അറിയിച്ചു. പക്ഷെ മോദി എന്നാൽ മോദിയാണ്. അദ്ദേഹം അതിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. ജയശങ്കർ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ എല്ലാവരുടെയും ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുവാൻ സർക്കാരിനായി. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ജൻ ആരോഗ്യ യോജന, ബിസിനസ് തുടങ്ങുന്നതിനായി മുദ്രായോജന എന്നിങ്ങനെ നിരവധി പദ്ധതികൾ ജനങ്ങൾക്കായി സർക്കാർ നടപ്പാക്കി. നമ്മൾ 10 വർഷം പൂർത്തിയാക്കാൻ പോകുന്നു. എന്നാൽ ഇത് തുടക്കം മാത്രമാണ്, വികസിത ഭാരതത്തിനായി ഇനിയും ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണം. ലോകം ഇന്ന് ഭാരതത്തെക്കുറിച്ച് സംസാരിക്കുന്നു. ഇന്ത്യക്ക് എന്ത് മാറ്റമാണ് വന്നതെന്ന് ചിലർ ചോദിക്കുന്നു. കാഴ്‌ച്ചപ്പാടാണ് മാറിയതെന്ന് അവർക്ക് മറുപടി കൊടുത്തു.സമയബന്ധിതമായി സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വികസിത് സങ്കൽപ് യാത്ര ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.