ടെഹ്റാൻ: തലമറയ്ക്കാത്തതിന് ഇറാനിൽ സ്ത്രീക്ക് കടുത്ത ശിക്ഷ. 74 ചാട്ടയടിയാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ചാട്ടയടിക്ക് പിന്നാലെ ഇവർക്ക് ജുഡീഷ്യറി പിഴ ചുമത്തുകയും ചെയ്തു. രാജ്യത്തെ പൊതു ധർമ്മികത ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ശിക്ഷ. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് തൊട്ടുപിന്നാലെ ഇറാനിലെ എല്ലാ സ്ത്രീകളും കഴുത്തും തലയും മറയ്ക്കണമെന്ന് നിയമം. ശിക്ഷ നിയമപ്രകാരവും ശരിയത്ത് അനുശാസിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം. ശിരോവസ്ത്രം ധരിക്കാതെ സമൂഹമാദ്ധ്യമത്തിൽ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. വസ്ത്രധാരണത്തിൽ പിഴവു വരുത്തുന്നവർക്കുള്ള ശിക്ഷ കടുപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബിൽ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഇറാൻ പാർലമെന്റ്.