സിയോൾ: ദക്ഷിണകൊറിയൻ സമുദ്രാതിർത്തിയിൽ പ്രകോപനം തുടർന്ന് ഉത്തരകൊറിയ. തുടർച്ചയായി മൂന്ന് ദിവസമാണ് ഉത്തരകൊറിയ ദക്ഷിണകൊറിയൻ തിരത്തേക്ക് ഷെല്ലാക്രമണം നടത്തുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആക്രമണം നടന്നത് തൊണ്ണൂറിലധികം തവണയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രം നടന്നത് 200 ലധികം ഷെല്ലാക്രമണമാണ്.
ഉത്തരകൊറിയയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പ്രകോപനം തുടർന്നാൽ തിരിച്ചടിക്കുമെന്നും ദക്ഷിണകൊറിയൻ ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഉത്തരകൊറിയ തുടർച്ചയായി മിസൈൽ പരീക്ഷണം നടത്തുന്നതിനാൽ അമേരിക്കയുമായി ചേർന്ന് ദക്ഷിണകൊറിയ സൈനിക പരിശീലനം വിപുലപ്പെടുത്തിയിരുന്നു. ഇപ്പോഴുള്ള ഷെല്ലാക്രമണത്തിന് പിന്നിലെ കാരണം.
ദക്ഷിണ കൊറിയൻ വാദം നിഷേധിച്ച രംഗത്ത് വന്നിരിക്കുകയാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ സഹോദരിയും പബ്ലിസിറ്റി ആൻഡ് ഇഫർമേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറുമായ കിം യോ ജോങ്ങ്. പീരങ്കി ശബ്ദത്തോട് സാമ്യമുള്ള ചെറു സ്ഫോടനങ്ങൾ മാത്രമാണ് നടത്തിയതെന്നാണ് ജോങ്ങിന്റെ വാദം.