എറണാകുളം: പ്രാണപ്രതിഷ്ഠ ദിനമായ 22ന് വീടുകളിൽ ടെലിവിഷൻ പ്രവർത്തിപ്പിക്കരുതെന്ന് അദ്ധ്യാപകർക്ക് സിപിഎമ്മിന്റെ നിർദേശം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിവാദ പരാമർശം നടത്തിയത്. പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാൻ കുട്ടികളെ അനുവദിക്കരുതെന്നും പകരം പഴയ തർക്കമന്ദിരത്തിന്റെ ചിത്രങ്ങൾ കാണിച്ചു കൊടുക്കണമെന്നും പ്രതിനിധികളോട് ബിജു പറഞ്ഞു.
ഇല്ലാത്ത കുട്ടികളുടെ പേര് വ്യാജമായി എഴുതി ചേർത്തതിന് സസ്‌പെൻഷനിലായ അദ്ധ്യാപികയെ പ്രശംസ കൊണ്ട് മൂടിയത് വിവാദത്തിനു വഴിവച്ചു. ഗവ. സ്‌കൂളിൽ ഏഴോളം കുട്ടികളുടെ പേര് വ്യാജമായി എഴുതി ചേർത്തതിന് കെഎസ്ടിഎ ആലുവ സെക്രട്ടറിയായ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു.
രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനം ഇന്നലെയാണ് സമാപിച്ചത്. എറണാകുളം ജില്ലയിലെ ഏക മന്ത്രിയായ പി. രാജീവിനെ ഒഴിവാക്കിയാണ് സമ്മേളനം നടന്നത്. രാജീവിനെ മനപൂർവ്വം ഒഴിവാക്കിയതാണെന്ന് ആരോപണം ഉയർന്നിരുന്നു.