ഇസ്ലാമാബാദ്: പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ നടക്കുന്നതിനിടെ സ്‌ഫോടനം 5 പോലീസുകാർ കൊല്ലപ്പെട്ടു, 24 പേരോളം പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ഖൈബർ പക്ത്‌വാ പ്രവശ്യയോട് ചേർന്നുള്ള ബാജാപ്പൂരിലായിരുന്നു സ്‌ഫോടനം. ഗുരതരമായി പരിക്കേറ്റ 5 പേരെ തെക്കൻ പ്രവശ്യതലസ്ഥാനമായ പെഷവാറിലേക്ക് വിദഗ്ദ ചികിത്സക്കായി കൊണ്ടുപോയി. മറ്റുള്ളവരെ ബാജാപ്പൂരിലെപ്രദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുത്തിടെ പാകിസ്താനിൽ മതപണ്ഡിതൻ വാക്‌സിനിൽ മദ്യത്തിന്റെയും പന്നിയുടെയും അംശങ്ങൾ ഉണ്ടെന്ന് വ്യാജപ്രചരണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് വാക്‌സിൻ ഡ്രൈവിനിടെ മേഖലകളിൽ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നത് എന്നാണ് റിപ്പോർട്ട്. വാക്‌സിനേഷൻ നടക്കുന്നിടങ്ങളിൽ തെഹരീക്കി താലിബാന്റെ നേതൃത്വത്തിൽ തുടർച്ചയായി സ്‌ഫോടനങ്ങൾ നടത്തിയിരുന്നു.ലോകത്തിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും മാത്രമാണ് വൈൽഡ് പോളിയോ വൈറസ് ടൈപ്പ് 1 നിന്നും മോചനം നേടാത്ത രാജ്യങ്ങൾ.















