ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. സിഐടിയു, എഐഎഡിഎംകെ യൂണിയൻ യൂണിയൻ തുടങ്ങിയ സംഘടനകളിലുള്ളവരാണ് പണിമുടക്ക് നടത്തുന്നത്. പഴയ പെൻഷൻ പദ്ധതി കൊണ്ടുവരിക, ശമ്പള പരിഷ്കരണം എന്നിവയടക്കം ആറ് ആവശ്യങ്ങൾ പൊങ്കലിന് മുമ്പ് പരിഗണിക്കില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് പണിമുടക്ക് നടത്തുമെന്ന് സർക്കാർ ജീവനക്കാർ പ്രഖ്യാപിച്ചത്.
നിലവിലെ പരാതികൾ പരിഹരിക്കുന്നതിനൊപ്പം ശമ്പളക്കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനും ജീവനക്കാർ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് പൊങ്കൽ ഉത്സവം വരാനിരിക്കെയാണ് ജീവനക്കാരുടെ പണിമുടക്ക്. ഉത്സവ തിരക്ക് തുടങ്ങിയ സാഹചര്യത്തിൽ ബസ് ജീവനക്കാരുടെ പണിമുടക്ക് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും.
കേരളത്തിലേക്കുൾപ്പെടെയുള്ള ദൂർഘദൂര ബസ് സർവീസുകളെ പണിമുടക്ക് ബാധിക്കും. പണിമുടക്കിനിടെ സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതിനാൽ 21,000 പോലീസ് ഉദ്യോഗസ്ഥരെ വിവിധ ബസ് സ്റ്റാൻഡുകളിലായി വിന്യസിച്ചിട്ടുണ്ട്.