കാസർകോട്: അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി അന്വേഷണം സംഘം. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ബന്ധുകൾ ഇതിനെ എതിർത്തിരുന്നുവെന്നും സവാദിന്റെ ഭാര്യ ഖദീജ അന്വേഷണ സംഘത്തിനോട് വ്യക്തമാക്കി. സവാദിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടെന്ന് പിതാവ് അബ്ദുൾ റഹ്‌മാൻ പറഞ്ഞിരുന്നതായും യുവതി മൊഴിനൽകി. സാവദിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അബ്ദുൾ റഹ്‌മാന് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
പിഎഫ്‌ഐ നേതാക്കളാണ് സവാദിന് വിവാഹം ചെയ്യാനുള്ള സഹായങ്ങൾ ചെയ്ത് നൽകിയത്. അനാഥനാണെന്ന് പറഞ്ഞാണ് എസ്ഡിപിഐ പ്രവർത്തകനായ ഭാര്യാപിതാവിനടുത്തേക്ക് വിവാഹാഭ്യർത്ഥനയുമായി ഇയാൾ എത്തിയത്. കാസർകോട് നിന്ന് 2016ൽ വിവാഹ ശേഷമാണ് സവാദ് വളപട്ടണത്തെത്തിയത്. പിഎഫ്‌ഐ ഭീകരരുടെ സഹായത്തോടെ ഒരു പഴക്കടയിലാണ് ഇയാൾ ആദ്യം ജോലി ചെയ്തത്. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് മരപ്പണി പഠിക്കാൻ പോയത്. തുടർന്ന് ഇരിട്ടി വിളക്കോട്ടിലേക്ക് താമസം മാറി. ഇക്കാര്യങ്ങളെല്ലാം പിഎഫ്‌ഐ പ്രവർത്തകർക്ക് അറിയാമായിരുന്നു.